ഓരോ ഇലയും പൊഴിയുന്നത്
കൊഴിഞ്ഞ കാലത്തെ ഓര്‍മകളെ നിറച്ച് ..
പാട്ടിനെ നെഞ്ചിലേറ്റി ..
ഞരമ്പുകൾ വേർപെട്ട് ഒന്ന് ചുറ്റി പറന്ന്
മണ്ണിൽ മുഖം ചേർത്ത്
വേരുകളോട് ചേര്‍ന്ന് ..

ഉഷ്ണം നിറഞ്ഞ വേനല്‍ പകല്‍ .
ജന്നല്‍ പാളികള്‍ക്ക് ചാരെ മറഞ്ഞു നില്ക്കാന് ആരും ബാക്കിയായില്ല.
മാവുകളില്‍ കാറ്റു വീശി..വിരഹം ആര്‍ദ്രമായ ഒരു ഏകാന്തത വല്ലാതെ..
പറയാന്‍ മറന്ന വാക്കുകള്‍ ..
ഓര്‍ക്കാന്‍ മറന്ന ദിനങ്ങള്‍ ..
വീണ്ടും വീണ്ടും തകര്‍ന്ന മുരളിയെയും
പാതി മുറിഞ്ഞ സംഗീതത്തെയും പറ്റി ഓര്‍ത്തു .
.
കൂട്ടുവിട്ട കൂട്ടുകാരിയെ മറക്കാന്‍ വരഞ്ഞ ചിത്രങ്ങള്‍ മുഴുമിച്ചില്ല ..
നീണ്ട വഴികള്‍ ശൂന്യം ..
നിറഞ്ഞു പൂത്ത മരങ്ങള്‍ക്ക് താഴെ നിഴല്‍ മറഞ്ഞു നിന്നു..
ഓര്‍മകളുടെ നീണ്ട വഴികള്‍ കടല്‍കരയിലേക്ക് നീണ്ടു...
ഒരിക്കലും മറവി മറക്കാത്ത നിന്റെ നിസ്വനങ്ങള്‍ ..
മധ്യഹ്നതിന്റെ ചൂടോട് ചേര്‍ന്നു പാതി കൂമ്പിയ താമര,
അവസാനം കണ്ട നിന്റെ വാടിയ മിഴിയെ എന്നിലെക്കെന്തിനു തിരിച്ചു തന്നു..
ദുഖിതര്‍ തുല്യര്‍ നാം കടലിന്റെ കരയില്‍ ഒത്തു വന്നു
ഓര്‍മകള്‍ മായ്ക്കുവാന്‍ മനസിന്റെ വാതായനങ്ങള്‍ തുറന്നു
കൈകോര്‍ത്തു കടലിന്റെ സാന്ത്വനം ഏറ്റു വാങ്ങി
എല്ലാം മറക്കാമെന്ന് പരസ്പരം പറഞ്ഞു നാം..
മറക്കാത്ത വേദനയെ മറക്കാന്‍ മറന്നു
കടലിന്റെ തലോടലേക്കുവാന്‍ നാമെത്തി ഈ മണല്‍ പരപ്പില്‍ ..
അലച്ചു ചിതറിയ തിരയില്‍ നിന്റെ ചിരിയും കരച്ചിലും മാഞ്ഞും വിരിഞ്ചും..
നാം സ്വയം മറന്നു കളിയാടിയ തീരം എന്തൊരു സൌഖ്യം നമുക്കു തന്നു
കൂട്ടുകാരെല്ലാം ......പിരിയുന്ന സായാഹ്നം ..
ചുവന്നു മറയുന്ന സന്ധ്യയോടു വിട ചൊല്ലി..ഇരുളില്‍ മറയുന്ന മറവിതന്‍ രാത്രിയില്‍ ..
ഒരു നൂറു ഓര്‍മകള്‍ ചിരാതായിവിരിയും ..
നിന്റെ നിസ്വനം കടലിന്റെ കരളില്‍ തിരഞ്ഞു ഞാന്‍ ,,
കടലിന്റെ നേരെ നടന്നു ചെല്ലും..
എല്ലാ കാലടികളും തിരിച്ചു പോകുമ്പോള്‍...
എന്റെ കാലടികള്‍ കടലിന്റെ മടിയിലേക്കു പോകും..
ഇനി ഒരു കാറ്റു മായ്ക്കും വരെ ..
കടലിലേക്ക് നീളുന്ന കാലടിപാടുകള്‍ ഇന്നിന് നിലാവില് തെളിഞ്ഞു കാണും ..
കടലില്‍ കളിക്കുവാന്‍ പോയോരില്‍ ഒരാള്‍ മാത്രം..
കരയില്‍ കളിക്കുവാന്‍ പോയൊരാള്..
ഓര്‍മതന്‍ കടലില്‍ മാഞ്ഞു പോകും ..