Sunday, May 6, 2018

കിളികൾ


എപ്പോഴും വാതിലടച്ച് നിശബ്ദരായി കഴിഞ്ഞിരുന്ന ഫ്ളാറ്റിലെ മരുമകൾ ആത്മഹത്യ ചെയ്തത്രേ പാതി തുറന്ന വാതിലിലൂടെ കൂട്ടിലിട്ട കിളികൾ ചിലയ്ക്കുന്നത് കാണാം

Saturday, January 13, 2018

എഴുതപ്പെട്ടത്

കറുത്ത ബോർഡിൽ ടീച്ചർ വരച്ച കടലും സൂര്യനും വഞ്ചിയും .
കറുത്ത കടലു താണ്ടി വഞ്ചിയിൽ അപ്പൻ കരയിലെത്തി.
ചോക്ക് വരയുടെ പരുത്ത ചിരിയിൽ നിന്നു. പിന്നെ മണ്ണ് പറ്റിയ കൈകൾ നീട്ടി
തുറന്ന കണ്ണിൽ വീശിയകാറ്റ് ഉപ്പുനീറ്റി മറത്തുണി കീറി പറന്നു
കത്തിച്ച തിരിവെട്ടം മാഞ്ഞു പുറത്ത് ഇരുട്ടിന്റെ കടൽ ആർത്തു
ഒരു വിവരോമില്ല ഇതുവരെ വാതിലിലാരോ പറഞ്ഞിറങ്ങി
"എന്റെ ദൈവമേ " അമ്മൂമ്മ ശ്വാസം മുട്ടി തേങ്ങി
ആകാശത്തെ കടലിൽ നിന്നും വേർതിരിച്ച് ഒരു മിന്നൽ വേരു പായിച്ചു .
ഭിത്തിയിലെ വിടവിലൂടെ അമ്മയുടെ കവിളിലെ കണ്ണീർ ചാലിലൂടെ ചാരിവച്ച സ്ലേറ്റിന്റെ പൊട്ടലിൽ വന്നു ചിതറി
തളർന്നു കിടപ്പിലായ അപ്പൂപ്പൻ ശ്വാസം തടഞ്ഞു ചുമച്ചു പിന്നെ പറഞ്ഞു എല്ലാം എഴുതപ്പെട്ടത്