Monday, June 30, 2008

മുള്ളുകള്‍

പിന്നാമ്പുറത്തെ പച്ച കാടുകള്‍ മഴയില്‍ ഈര്‍ത്തു തിളങ്ങി..
വള്ളിപടര്‍പ്പുകളില്‍ കൂട് പോയ കിളികുഞ്ഞു ങ്ങള്‍ ..
നിറഞ്ഞ കുളത്തിനു ചുറ്റും തവളകള്‍ കരഞ്ഞു കൊണ്ടിരുന്നു ..
കുളത്തില്‍ ഒരു വാരല്‍ ചുവന്ന കുഞ്ഞുങ്ങളുമായി ...
പുതഞ്ഞു പോയ കാലടികളില്‍ കക്കകള്‍ തടഞ്ഞു..
ഓടി മറഞ്ഞ കുളക്കോഴികള് പൊന്തയിലോളിച്ചു..

നിറഞ്ഞ പച്ചകാട്ടില്‍ ഒരു പൂവ് വിരിഞ്ഞ ചിരിയുമായി ..
തുള്ളി വീണ മഴയുടെ ലാളനതിലാടിയും..
തണുത്ത കാറ്റിന്റെ കൈയില്‍ തൊട്ടും ..
പൂവിന്റെ വിളി കേട്ടു.. നേരെ തിരിഞ്ഞു ,,

നീട്ടിയ വിരലുകള്‍ പൂവേ തലോടി ..
കൂടുതലടുതപ്പോള്‍ വേദനയോടെ വിരല്‍ വലിച്ചു ..
മുള്‍കൂട്ടില്‍വീണ്ടും പൂവേ കണ്ടു ....
കൂടുതലടുക്കുമ്പോള്‍ മുള്ള് കൊള്ളും ..

തിരിഞ്ഞു നടക്കുമ്പോള്‍ വിരലില്‍ പൂവിന്റെ വേദനയായിരുന്നു ..
മനസ്സില്‍ പൂവിന്റെ സൌന്ദര്യമായിരുന്നു ..
പതിയെ വിരലില്‍ തഴുകി പൂവിന്റെ ഓര്‍മയെ കാത്തു വെച്ചു ..

Friday, June 27, 2008

മെഹ്ഫില്‍

ആദ്യം പാടിയത് അവനായിരുന്നു ..ഒന്നാം ക്ലാസ്സില്‍ ഒന്നാമനും ..കോളേജില്‍ നിന്നും കൂട്ടുകാരിയുമായി ഒളിച്ച്ചോടിയവനും ..പിന്നെ കുറേകാലം കഥയില്‍ മാത്രം കേട്ടവനും ..ഇപ്പൊ ഒന്നും ആയില്ലെന്നും ..കരഞ്ഞു കൊണ്ടു അവന്‍ പാടി..അവനെ അറിയാത്തവര്‍ ..ദുഃഖം നടിച്ചു കേട്ടു ..പാവം ..

(അവന്‍ ബോംബയില്‍ റിയല്‍ എസ്റ്റേറ്റ്‌ കമ്പനി നടത്തുകയായിരുന്നു )


സ്വന്തം കഥന കഥ ..അല്പം നാടകീയമായി പൊലിപ്പിച്ചു രണ്ടാമന്‍ പാടി..ആരും ആദ്യ ഗാനം പോലെ വിഷാധിച്ച്ചില്ല..( അത് അവന്റെ കഥ തന്നെയായിരുന്നു )


കലാലയ കാലത്തേ നഷ്ട പ്രണയമായിരുന്നു മൂനാമന്റെ പാട്ടു ..അല്പം രസിച്ചു എല്ലാവരും കേട്ടിരുന്നു..(അവന്‍ പ്രണയിച്ചു കല്യാണം കഴിച്ചവനായിരുന്നു )


കടല്‍ കടന്നു പോയ പ്രവാസിയുടെ പാട്ടു പാടിയത് ..ദുബായില്‍ നിന്നു വന്നവനായിരുന്നു...കരഞ്ഞു കൊണ്ടാണ് അത് അവസാനിച്ചത് ..കുറച്ചു നേരം ആരും മിണ്ടിയില്ല..(അവന് ദുബായില്‍ നാല് ഷോപ്പിങ്ങ് മാളുകള്‍ ഉണ്ടായിരുന്നു )


പരിസ്ഥിതിയെ കുറിച്ചു പാടിയ കോളേജ് അധ്യാപകന്‍ ..ചുറ്റും കത്തിയ വിളക്കുകള്‍ അണയ്ക്കാന്‍ പ്രേരിപ്പിച്ചു..ഇരുട്ടില്‍ പാട്ടു കത്തി കയറി യപ്പോള്‍ ..വിളക്കുകള്‍ താനേ തെളിഞ്ഞു ..


ഞാന്‍ പാടിയത് പ്രണയത്തെ കുറിച്ചായിരുന്നു ..എല്ലാവരും മദ്യപിച്ച് തുടങ്ങി ..

Wednesday, June 25, 2008

നിശാഗന്ധി

നിന്നെ ഉണര്‍ത്തുന്നത് രാത്രിയുടെ
ഏത് രാക്കിളിയുടെ പാട്ടാണ് ..
ഏത് കാറ്റിന്റെ സ്പര്‍ശമാണ് ..
അല്ലെങ്കില്‍ ഒരുമിച്ചുകണ്ട പ്രണയസ്വപ്നങ്ങളുടെ താപമാണോ ..
വിടരാതെ പോയ ഒരു സ്വപ്നത്തിന്‍ ആത്മാവാണോ
ചുറ്റുപാടും ഉണരും മുമ്പു നീ പൊഴിയുന്നു
പുലരും മുമ്പ് നീ മറയുന്നു .
രാത്രിയില്‍ നാം കണ്ടതേതു നിയോഗം ..
ഒരു നിശാഗന്ധി വിടരുന്നത് രാത്രി ഉറങ്ങാതിരിക്കുന്നവര്ക്കായി മാത്രം
പകലുകള്‍ ..പതിവുപോലെ കടന്നു പോകും ..

Tuesday, June 24, 2008

എനിക്ക് പ്രണയിക്കേണ്ട

എനിക്ക് പ്രണയിക്കാന്‍ പേടിയാണ്..പ്രണയം സന്തോഷതിനെക്കാള്‍ സന്ങടമേ തരൂ..അതും എന്റെ പ്രണയങ്ങള്‍ എല്ലാം ഞാന്‍ നിശ്ചയിച്ചവൃത്തത്തിലും, ശ്രുതിയിലും ആയതുകൊണ്ട് പ്രത്യേകിച്ചും..എനിക്ക് പ്രണയിക്കാന്‍ വയ്യ..എന്റെ പുപ്പയില് തന്നെ ചുരുണ്ടു കൂടാനാണ് എനിക്കിഷ്ടം..ഒരു നല്ല നാളെയെ സ്വപ്നം കണ്ടു..ഒരു പൂമ്പാറ്റ ആയാല്‍ പിന്നെ എന്ത് സ്വപ്നം കാണും?സ്വപ്‌നങ്ങള്‍ ഇല്ലാതെ പിന്നെ എന്ത് ജീവിതം..നാളെ ഒരു പൂമ്പാറ്റ ആകാമെന്നും..പറന്ന് നടക്കാമെന്നും ഉള്ള സ്വപ്‌നങ്ങള്‍ കണ്ടു കണ്ടുഞാന്‍ ഇവിടെ ഉറങ്ങിക്കോട്ടെ..അത് ധാരാളം മതി ഇനിയുള്ള ജീവിതത്തില്‍..ഈ പുപ്പയില് ആകുമ്പോള്‍ എന്നെ ആരും കാണില്ലെല്ലോ..പൂച്ചയെയും കിളിയേയും ഒന്നും പേടിക്കേണ്ടല്ലോ..ഇതിന്റെ സുരക്ഷിതത്വത്തില്‍ ഞാന്‍ തൃപ്തയാണ്.. എനിക്ക് പ്രണയിക്കേണ്ട..

Friday, June 20, 2008

വസന്തം വിളിക്കുമ്പോള്‍

പ്രണയമേ നീ എന്നില്‍ പുതിയ പാട്ടിന്റെ ശ്രുതി മീട്ടാതെന്തു.?

എന്നില്‍ നിറയുന്ന വസന്തത്തെ കാണാത്തതെന്ത് ..?



ഈ രാത്രി ഞാന്‍ മഴയുടെ വരവിനെ കണ്ടു നിന്നു..

അത് നിന്‍റെ നാട്ടിലുടെ കടന്നു വരുന്നു..

പൊഴിയുന്ന തുള്ളിയില്‍ ഞാന്‍ എന്നെ തിരഞ്ഞു..

നീ എന്നെ ഓര്‍കുന്നു എങ്കില്‍ ആ ഓര്മ മഴയില്‍

ലയിച്ചു നിന്‍റെ മനസ്സിലെ എന്നെ കാണിച്ചു തരുമല്ലോ ..

ഞാന്‍ നര്സിസ്നെ ഓര്‍ത്തു ...



ഇന്നലെ അവിടെ പെയ്ത മഴയില്‍ ..

സ്വപനത്തില്‍ വിടര്‍ന്ന ആയിരം പാലപൂവുകള്‍ ..

പകര്‍ന്നോ...ഒരു മാസ് മര ഗന്ധം ..



വിദൂരതയില്‍ നിന്നു ..ഞാന്‍ നിന്നെ കണ്ടു ..

എങ്കിലും വിരിഞ്ഞ പൂക്കളില്‍ ഒളിച്ച നനവിനെ ഞാന്‍ എന്തിന് തേടുന്നു..



പാടി പതിഞ്ഞ താളം മറക്കാന്‍ പഠിക്കാം..

നിന്‍റെ ലോകത്തിന്റെ ശ്രുതിയില്‍ പാടനെനിക്കവുമെന്നു കരുതാം ..

പുതിയ വഴികള്‍ വസന്തം വിരിച്ചതാണെന്ന് പറയാം ..



ഒരു വസന്തത്തിന്റെ മൃദു സ്വനങ്ങള്‍

നിന്നില്‍ ഞാന്‍ കണ്ടു ...നിന്‍റെ മിഴികളില്‍ ..

സായംധ്വനതിന്റെ സാന്ധ്വനം കണ്ടു ..

എന്നിട്ടും എന്തിന് ഞാന്‍ ഇന്നു വിരഹ സ്വരങ്ങള്‍ മീട്ടുന്നു..



വസന്തമേ എന്നെ പൊറുക്കുക ..ഈ പൂക്കാലം ..

ഞാന്‍ നിറഞ്ഞു കാണട്ടെ ഉയരുന്ന

പ്രേമത്തില്‍ പാല പൂമണം ഹൃദയത്തില്‍ പകരട്ടെ..



ഇനി എന്നും ആത്മാവില്‍ നിറയും നിന്‍റെ സ്നേഹവും ..

ജീവന്റെ ഊര്‍ജവും ...പ്രണയത്തിന്‍ പൂക്കാലവും..





മൌനം വാചാലമാണ്‌

നിലാവിന്റെ വിളി കേട്ടുണര്‍ന്ന താമര പൂവുകള്‍ വിടരുന്ന സ്വരം കേട്ടുനര്‍ന്നപ്പോള്‍ ..
ചുറ്റും നിറഞ്ഞ ആരവങ്ങളുടെ ശബ്ദമാണ് മൌനം ..

ഇന്നലെകള്‍ മൂടിയ ഈ മുറിക്കുള്ളില്‍ ഇന്നും നിറയുന്നു ഒരായിരം ശബ്ദം ..
ചിരികള്‍ ..പൊട്ടി കരഞ്ഞു നാം പൊട്ടിച്ചിരിച്ചതും .. പൊട്ടി ചിരിച്ചു..പൊട്ടി കരഞ്ഞതും

നീട്ടിയ കൈകള്‍ തട്ടി നീ മറഞ്ഞു നിന്നാദ്യമായ് പൊട്ടിച്ചിരിച്ചു ..രാത്രി മൌനമായ്
പതറിയ വാക്കുകള്‍ ഉള്ളില്‍ പിടയ്ക്കവേ ഒരു തുള്ളി ...മൌനം ഘനീഭവിച്ചൊരു തുള്ളി ..

യാത്ര ചോദിക്കുവാന്‍ വൈകി ..അകന്നു പോകുന്ന ജാലകത്തില്‍ നിന്റെ മിഴികളില്‍ ..
ഒരിക്കലും കാണാതെ പോകുന്ന വാക്കുകള്‍ ..

************
പറയാതെ വാതില്‍ തുറന്നു നീ ...പതിവായി നാം കണ്ട പടവിലെത്തി ..
ഒരു ചെറു കാറ്റെന്റെ മുടിയിഴകളെ പരത്തി..
ഒരുമന്ദഹാസം എന്‍ മനസില്‍ വിടര്‍ത്തി ..

ഒന്നും പറയാതെ ആ പായല്‍ വഴുക്കിയ പടിയില്‍ ..
പരന്നു പോകുന്ന വര്‍ണ തുമ്പികളെ നോക്കി നാമിരുന്നു..
ഒരു സ്പര്‍ശം ആഴത്തില്‍ എന്റെ ഹൃദയത്തെ തൊട്ടു..
നിന്റെ മിഴികളില്‍ ഒരു വികാരതിരയുടെ നീലിമ കണ്ടു ..

Wednesday, June 18, 2008

avicharitham

ഇത് വരെ ഏതോ വഴികളില്‍ പലരായീ നാം നടന്നു പോയീ
അടുത്തും അകന്നും .. കാണാതെ കണ്ടും ..
ഒരു ആള്‍കൂട്ടത്തില്‍ ഒരു തുള്ളിയയീ ..
ഒരു പക്ഷെ ഒരുമിച്ചൊരു യാത്രയില്‍ ..
അറിയാതെ എന്നോ നടന്നിരുന്നു ..

പെരുമഴ പെയ്തു തിമിര്‍ത്ത ഒരു പകലില്‍ ..
ഒരു പൂമരച്ചോട്ടില്‍ മറഞ്ഞു നില്‍കെ ..
ആ മരച്ചോട്ടില്‍ നിന്നെയും കണ്ടു ..
പലതും പറഞ്ഞും ..ചിലപ്പോള്‍ ചിരിച്ചും ..
നീയെന്റെ മനസ്സില്‍ മറ്റൊരു മഴയായ് ..

ഇത് വരെ പെയ്ത മഴയുടെ മാത്രകള്‍ ..
പൂമഴയായി പെയ്തു എന്നില്‍ ..
മഴ തോര്‍ന്നു വീണ്ടും മാനം തെളിഞ്ഞു ..
വീണ്ടും കാണുമെന്ന് പറഞ്ഞു നാം..
ഇരു വഴികളില്‍ പിരിഞ്ഞു പോയീ..
വിരിഞ്ഞൊരു പൂവ് കൈലെടുത്തു ഞാന്‍ ..
നിറഞ്ഞൊരു വന്സന്തം ഹൃദയത്തിലും ..

Friday, June 13, 2008

മൌനം മധുരമാണ്

പറയേണ്ട നീ സഖേ .. മൌനം മൊഴിഞ്ഞതിനുമാപ്പുരം..
മിഴികള്‍ പറഞ്ഞ ഒരായിരം കഥകള്ക്കുമപ്പുരം ..

ഇനിയും നീളുന്ന യാത്രയില്‍ ഒരു വട്ടം കാണുവാന്‍ കാത്തു നില്കെ ..
മതി മാറാതെ വന്നു നിന്നെ തിരഞ്ഞു ഞാന്‍ വഴിപിരിയുംവരെ കൂടെ വന്നു ..
പൂവുകള്‍ കൊഴിഞ്ഞ പഴയ ഒരു സന്ധ്യയെ ആ രാത്രി മുഴുവനും ഓര്‍മ വന്നു ..

പറയാതെ നാം ഇന്നോളം എത്ര സ്വപ്നങ്ങള്‍ ഹൃദയമിടിപ്പിനാല്‍ പകര്ന്നു
നിശബ്ദം ഈ കാറ്റിന്റെ തലോടലില്‍ എത്ര ചെമ്പക പൂക്കള്‍ അലിഞ്ഞു പോയീ
മൌനമെങ്ങിലും കാറ്റിന്റെ ഹൃദയത്തില്‍ എത്ര ചെമ്പക പൂക്കള്‍ വിരിഞ്ഞു നില്‍പൂ

നിന്റെ മിഴിയില്‍ ഒരായിരം ജന്‍മങ്ങള്‍ പരസ്പരം കണ്ടൊരു
പരിചയം എങ്ങിനെ ബാക്കി നില്‍പൂ ..
ഏതൊരു ജന്മത്തിന്‍ ഒരു കാട്ടു പൂവിന്റെ ഇതളുകളായി നാം വിരിഞ്ഞിരുന്നു ..

Thursday, June 12, 2008

ഇന്നലെ

കൂട്ടം തെറ്റി പിരിഞ്ഞാണ് ആദ്യം ആ താഴ്വരതിലെതിയത് പൂത്ത മരങ്ങളും ഗോക്കളും
ഓടിനടക്കുന്ന യാദവകുമാരന്മാരും സ്ത്രീകളും അവരുടെ നിറം മിന്നുന്ന ഉടയാടകളും ഇന്നും ഓര്‍മകളില്‍ അത്ഭുതം തന്നെ ..
പൂത്ത കടംബുകല്‍ക്കപ്പുരം കളികളില്‍ ചേരാതെ ഒറ്റയ്ക്ക് നദിയിലേക്ക് നോക്കി സ്വപ്നം കാണുന്ന പെണ്‍കുട്ടിയെ കണ്ടു കാട്ടിലെ പെണ്‍കുട്ടികളെ പോലെയേ അല്ല വെയിലിന്റെ നിറവും കാറ്റു പഴങ്ങളുടെ മിനുപ്പും, കട്ടരുവികള്‍ മണല്‍ പരപ്പിലൂടെ ഒഴുകുമ്പോള്‍ മാറിവരുന്ന വിവിധ ഭാവങ്ങളുടെ സൌമ്യ ഭാവം നിറഞ്ഞ മുഖം ..
തിരിച്ചു പോകാന്‍ വഴിയരിയില്ല വല്ലാത്ത വിശപ്പും .. കണ്ടാല്‍ കുട്ടികള്‍ ഉറക്കെ കരഞ്ഞാല്‍ ഗോ ക്കളെ പിടിക്കാന്‍ വന്ന കാട്ടലരനെന്നു പറഞ്ഞു കൊന്നു കളയാനും മതി..

"ആരാ ..പേടിച്ചുപോയ ശബ്ദം വല്ലാതെ ചിലംബിച്ചിരുന്നു
വഴി തെറ്റി വന്നതാ ദൂരെ കാട്ടില്‍ നിന്നും ആരോടും പറയരുതേ ..തിരിച്ചു പോക്കോളം
"ആരോടും പറയില്ല ..വല്ലാതെ ക്ഷീനിചിരിക്കുന്നല്ലോ..നിനക്കു ഭക്ഷണം വല്ലതും വേണോ,
" എനിക്ക് " മറുപടി തൊണ്ടയില്‍ കുടുങ്ങി

തിരിച്ചു പോകുമ്പോള്‍ ഇനി ഈ വഴി മറക്കതിരിക്കുവാന്‍ അടയാളങ്ങള്‍ മനസ്സില്‍ കരുതി ..
പിന്നെ എത്രയോ തവണ കാലി ചെരുക്കാന്‍മാരുടെ കണ്ണില്‍ പെടാതെ മരങ്ങളുടെ പിന്നിലും ശിഖരങ്ങളിലുല്‍ പാറകളുടെ പിന്നിലും.. അവളുടെ രൂപം തിരഞ്ഞു ..
ഒരിക്കല്‍ ധൈര്യം ഭാവിച്ചു മുന്നില്‍ ചെന്നു..നിസംഗമായി ഒന്നു നോക്കി

ഓര്‍മ്മയുണ്ടോ ..
ഉണ്ട്
എന്തോ തോന്നി ദൂരെ ഓടി മറഞ്ഞു നിന്നു നോക്കി..
ഒരു താളത്തില്‍ ഗ്രാമത്തിലേക്ക് നടന്നു മറയുന്നത്‌ വരെ നോക്കി നിന്നു ..

വല്ലാത്ത ആവേശത്തോടെ കാട്ടിലേയ്ക്ക് തിരിച്ചു ചെന്നു ..കാട്ടു വള്ളികളില്‍
ഊയലടി ..
ആദ്യം കണ്ട മരത്തില്‍ ഉയരെ ഒരു തെന്കൂട് കണ്ടു
"ഭാഗ്യം അവളെ കാണുന്നത്തെ ഭാഗ്യം "

മഴ മാറി വസന്തം ആദ്യ നാമ്പുകള്‍ നീട്ടിയ ഒരു മദ്ധ്യാഹ്നം ..
നദിയുടെ തീരം പൂത്ത കടംബുകളാല്‍ നിറം ചാര്‍ത്തിയ മുഹൂര്‍ത്തം അവള്‍ എനിക്കായി ഒറ്റയ്ക്കായി ..
വിരിഞ്ഞു തുടങ്ങിയ ഒരു കുല സൌഗന്ധിക പൂക്കള്‍ അവള്ക്ക് നേരെ നീട്ടി
വല്ലാത്ത ഒരു മന്ദഹാസത്തോടെ പൂക്കളെ തലോടി പൂക്കാലം വിരുന്നു വന്ന വൃക്ഷനങളെ
നോക്കി അവള്‍ നിന്നു.
മരത്തില്‍ ഞാന്നു കിടന്ന പൂവല്ലിയില്‍ തൂങ്ങി പുഴയ്ക്കകരെക്ക് കടന്നു..അല്പം വീരമാവട്ടെ ..
ഒരു വടിയില്‍ കുത്തി പുഴയ്ക്കു കുറുകെ ചാടി ..അത്ബുതം ഒന്നും മുഖത്ത് കണ്ടില്ല
മന്ദഹാസം തുടര്‍ന്നു ..

ദൂരെ ..താഴ്‌വരയില്‍ നിന്നും ഒരു വേണുനാദം ഒഴുകിവരുന്നുണ്ടായിരുന്നു ..

ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചത് അബദ്ധം ആയോ ..കമ്പ്‌ കുത്തിയത് വഴുക്ക്ലുള്ള പാരയിലായി ..
പിടിവിട്ടു വീണത് ചെളിനിറഞ്ഞ ഒരു ഭാഗത്തും ..ഇതു അവള്‍ ഒരു കാലത്തും ഓര്‍ക്കതിരിക്കട്ടെ ..


തിരിച്ചു കാടു കയറുമ്പോള്‍ ..തിരിഞ്ഞു നോക്കാന്‍ തോന്നിയില്ല ..

......
നദിയുടെ ഒഴുക്കില്‍ പൊങ്ങി കിടന്നു എത്ര ദൂരം വന്നു എന്നറിയില്ല ..
ഒരു അടക്കിയ ചിരിയാണ് ഉണര്‍ത്തിയത് ..
അവള്‍ ...
വല്ലാത്ത നടുക്കത്തോടെ മറഞ്ഞു നിന്നു നോക്കി..
മയില്‍ പീലി ചൂടിയ കാര്‍വര്ണന്‍ ...
...

നിലാവ് പെയ്ത കാടിന്റെ നിറം മനസ്സിന്റെ കളിമയുംയി ഒത്തു ചേര്ന്നു ..
ഇണവേര്‍പെട്ട ഒരുകിളിയുടെ കൂജനം കാതില്‍ ...ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു ..
...
മയില്‍ പീലി ചൂടിയ വില്ലാളിവീരന്റെ കഥ ഊരിലും കേട്ട്‌ തുടങ്ങിയിരുന്നു..
ഒരു അസ്ത്രതാല്‍ ഒമ്പത് അസുരരെ വധിച്ചതും അതില്‍ ഒന്നായിരുന്നു ..

നീണ്ട യാത്രകള്‍ ..മഞ്ഞുവീന്ന മാഘന്ധത്തിനും അക്കരയ്ക്കു..
ഈ ദിവസ്വപ്നന്തിനും അപ്പുറത്തേക്ക് ..
വര്‍ഷങ്ങള്‍ നീണ്ട പ്രയാണം എങ്ങോട്ട് ..അവനവനില്‍ നിന്നും ഒളിച്ചോടി എത്ര ദൂരം ..
തളര്‍ന്നു വീണതും ...ഉണര്ന്നതും ..എവിടെയെന്നറിയില്ല .,
അതൊരു കടവായിരുന്നു ..
ഞാന്‍ ഒരു കുടിലിലായിരുന്നു..കടത്തുകാരന്‍ നിശബ്ദമായി എന്നെ നോക്കി .കടതുകരനോടോത് കാലം വീണ്ടും..

ഒരു മഹയുട്ത്തെ കുറിച്ചും മഹാ നാശത്തെ കുറിച്ചും ..കേട്ട്‌ തുടങ്ങിയിരുന്നു..
എല്ലാം മായയനത്രേ..യുദ്ധത്തില്‍ നശിക്കുന്നവര്‍ക്ക് എല്ലാം മായ ..എന്കില്‍
മായയായ ഒരുരാജ്യത്തിനു വേണ്ടി എന്തിന് രക്ത ചോരിച്ചില്‍..
ആസ്വതിക്കുനവന് പറയാന്‍ ഒരു പാടു തത്വ ശാസ്ത്രങ്ങള്‍ ..

വല്ലാത്ത പക തോന്നി ..അവനഴിയിലെ അസ്ത്രങ്ങള്‍ മുഴുവനും ദൂരെ ചാഞ്ഞുനിന്ന.
വനവൃക്ഷതിനോടെയ്തു ..അടങ്ങിയില്ല ...

നീ തന്നെ..എല്ലാം നീ തന്നെ..
ഒരു മയില്‍ പീലി മനസ്സില്‍ പകയോടെ വളര്ന്നു പിളര്‍ന്നു ..

ഓര്‍മകള്‍ ഒരു കാട്ടുതീയായി..മായഭ്രമം നിറഞ്ഞു ആരെ തിരഞ്ഞാണ്
ഞാന്‍ ഇവിടെ ...
വൃദ്ധന്‍ യാത്രാമൊഴി ഒന്നും പറഞ്ഞില്ല ..ചക്രവാളതിനുമപ്പുരം..ചുവന്ന സന്ധ്യയില്‍ കഴുകുകള്‍ ചുറ്റി പറന്നു..
തിരികെ ..എന്റെ ഇന്നലെകളിലേക്ക് ..മറഞ്ഞുപോയ സ്വപ്നലോകതെക്ക്

തിരിച്ചു നടന്ന വഴികള്‍ അപരിചിതമായി തോന്നിയില്ല ..
ഇന്നലെ വിടപറഞ്ഞ പോലെ
തകര്‍ന്ന കുടിലുകള്‍ക്കും രക്തം വര്‍ണ്ണ രനഭൂമികള്‍ക്കും അപ്പുറം ..
എന്റെ കാട്ടില്‍ ഇനി ഇപ്പോഴും എന്നെ തിരിച്ചരിയുന്നവര്‍ അരുണ്ടാകും ..
...
വനം ..മയിലുകള്‍ ഓടി മറഞ്ഞത് ശ്രദ്ധിച്ചു ..തിരിന്ച്ചു നോക്കിയപ്പോള്‍ ..കണ്ടു
വീണ്ടും ആ മയില്‍ പീലി തിളക്കം ..ഒരു വൃക്ഷഷിഖരത്തില്‍ ..
പ്രായമേറി യിരിക്കുന്നു ..എങ്കിലും. ..വല്ലാത്ത പകയോടെ ..
ആവനഴിയിലേക്ക് കൈ നീണ്ടു ...ഇല്ല വിറയക്കുന്നില്ല ..

"മ്ലേച്ചം ഹൃദയധൌര്‍ബല്യം "

Tuesday, June 10, 2008

രണ്ടു നിരീക്ഷണങ്ങള്‍

സിദ്ധാര്‍ത്ഥന്‍ എന്തുകൊണ്ടാണ് ബോധിവൃക്ഷത്തിനു താഴെ ധ്യനിക്കാന്‍ തുടങ്ങിയത് ?
പ്ലാവിന്റെയോ തെങ്ങിന്റെയോ കീഴില്‍ ആയിരുന്നെന്കില്‍ ബോധോധയത്തിനു മുന്പ്
അസ്തമയമാകുമെന്നു... മുന്പേ അറിഞ്ഞിരുന്നു ..


ദൈവങ്ങളും മനുഷ്യരും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം
ദൈവങ്ങളെ ഒളിചിരുന്നു ധ്യാനിച്ച് പ്രസാധിപ്പിക്കാം
മനുഷ്യരെ ഒളിച്ചിരുന്ന് ധ്യനിച്ചാല്‍ ..ധ്യാനിച്ച് മരിക്കയെ ഉള്ളൂ..

Saturday, June 7, 2008

inferiority complex

its a glance from the above fairyland through the window I saw..
she is glorious and lovely I find ..

climbed though the dreams I cherished..
fairy wished me from the dream i kept..

in the corridor of fairy land find her watching me
"who are you black in this fairy land.."she asked

a lover with flowers of my land..

a ridiculous lover with nasty flowers.. keep away from me...

"I find so many similarities between us.."

throw away the spectacles you wear..

what she said is right ..with the bare eyes ..
she glowed more .. and I almost nude...
two worlds..two creeds..from where did I find the sameness?

Jumpout to muddy land where I live..
trying to find the spectacles I lost..

Wednesday, June 4, 2008

മഴ

ഹൃദയം പൊട്ടിയ മിന്നല്‍ പിണരുകളായി ....
ഇരബിയ മൌനം മുഴക്കമായീ..
മൌനം പൊഴിഞ്ഞു ...തുള്ളികള്‍ ..ആര്‍ത്തു പതിച്ചു ..
ഒരു മഹാവര്‍ഷം വിരിഞ്ഞു...

മലകളില്‍ സുഗത കുമാരിയുടെ വിലാപമായി ..
താഴെ നീട്ടിയും കുറുകിയും അച്യുതാനന്ദന്റെ പ്രസംഗം മിമിക്രിയാക്കി
മഴപാട്ടുകളും..മഴപുസ്തകകങ്ങളും ..വിവരിച്ച വര്‍ണന പാഠമാക്കി ...
ചിലമ്പിച്ച സ്വരം കേട്ട്‌ സ്വയം തരിച്ചും ..
വെള്ളം ചേര്‍ ക്കാതെ മദ്യപിച്ചു വായ്പിളര്‍ന്നവന്റെ വായിലേക്ക് നേര്‍ വീണു
നേര്‍പ്പിച്ചും.. .
കാനകളില്‍ കരിം ജലമായി ...മഹാമാരി ..മഹാ വ്യാധി യുടെ രേതസ്സായി..
പുഴ ചുവപ്പിച്ചും നീലച്ചും ചത്തു മലച്ചു...

കാണുന്നില്ലേ നീ ..വിളഞ്ഞ നെല്ലിന്‍ വിടര്‍ന്ന ദുരിതപര്‍വം..
tsunami ..nargis ..kathreena ..there are so many problems ..
and you know the issue of global warming..its all about loosing earth..
and basically a problem of water ...
और उपर से तुम भी
better you leave me now..


മഴ പ്പെയ്തു തോര്‍ന്നു ...അവസാനം പെയ്തത്‌ മഴയുടെ കണ്ണീരായിരുന്നു...
(പ്രണയ മഴയായാലും കാലം തെറ്റി പെയ്യരുത് )

Monday, June 2, 2008

an agnostic in love

night ..
take me ..over the grey roofs, over the bodies... sleeping ..
seperated like the shapeless dolls..

take me to the narrow light..
where the secret world of..shadows..find..
where the heart meet heart through the light on wire..

give me password to find her there..

to where the lotus bloom on click
to where the cherry trees find the spring through drag..

give me the password ..
set me a virus to open the box...

at last its the password from the heart..to find the place..to find the heart..
The requested URL could not be retrieved